

LIfe and Liminalities
Rengith Mathew

ബൈബിളിൻ്റെ കയ്യൊപ്പ് ചാർത്തിയ കഥകൾ:
പാപികളേയും , അവഗണിച്ചവരെയും രോഗികളെയും, ബലഹീനരെയും, തേടി വന്ന ദൈവപുത്രൻ്റെ സുവിശേഷ സൗരഭ്യം ഈ കഥകളിലെല്ലാം നിഴലിക്കുന്നത് ഒരു യാദൃച്ഛികതയല്ല. ആൻസൺ അച്ചൻ്റെ
ആത്മീയ ത്രീഷ്ണതയെയാണ് അത് വെളിവാക്കുന്നത്. വളരെ ആഴത്തിൽ പഠിച്ച് ഒരു പുസ്‌തകം എഴുതുവാൻ അച്ചൻ പല പുസ്തകങ്ങളും പരിശോധിക്കുകയും, അതിൽ നിന്നുള്ള വാക്യങ്ങൾ ഈ പുസ്‌തത്തിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിൽ ഖലീൽ ജിബ്രാൻ, മിഖായേൽ. പി. നാങ്ങ്ടൺ , ബി. ശ്രീകുമാർ, കെ.പി.അപ്പൻ, ശ്രീ. പോൾ സക്കറിയ, ഡോക്‌ടർ . ബി.ആർ. അംബേദ്‌കർ , ഗ്രിഗറി ഓഫ് നൈസാ , എൻ.എൻ.കക്കാട് , ശ്രീ. പി.ജെ.ജോസഫ്, ആനന്ദ്, മയിലമ്മ, മാർ ക്രിസോസ്റ്റം തിരുമേനി, ജസീന്താ ആർടെൻ, ലിയോ ടോൾസ്റ്റോയി, കുഞ്ഞുണ്ണി മാഷ്, ഇ.ജെ .ജോർജ് അച്ചൻ , ഡോ . എം .എം .തോമസ്, സന്തോഷ് ജോർജ്, ബാബു കോടംവേലിൽ, ആൽബർട്ട് ഐൻസ്റ്റീൻ , ഒ .എൻ .വി . ശ്രീ. ബെന്യാമീൻ, പോപ്പ് ഫ്രാൻസിസ് എന്നിവരുടെയെല്ലാം പേരുകൾ ഉൾപ്പെട്ടിരിക്കുന്നു.
ജീവിതവും , ഇടർമ്മകളും എന്ന റെവ:ആൻസൺ തോമസിൻ്റെ പുസ്‌തകം അവിചാരിതമായി വായിക്കുവാൻ ഇടയായി തീർന്നു. ഈ പുസ്തകത്തിൻ്റെ അവതാരിക എഴുതിയിരിക്കുന്നത് റൈറ്റ്: റെവ. ഡോക്‌ടർ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തായാണ്. തിരുമേനിയുടെ അഭിപ്രായത്തിൽ ലളിതമായ ഭാഷയിൽ അതിശയോക്തികൾ ഇല്ലാതെ ജീവിതത്തിൻ്റെ മർമ്മത്തേയും, കർമ്മത്തേയും അവതരിപ്പിക്കുന്നത് ഈ പുസ്തകത്തിൻ്റെ ഒരു സവിശേഷതയാണ്.
റെവ. ബോബി മാത്യു അച്ചൻ്റെ അഭിപ്രായത്തിൽ ഒരു വൈദികന് സാഹിത്യലോകത്തിൽ ഏത് തരം വരെ സർഗ്ഗാത്മകമായി ഇടപെടാൻ സാധിക്കും എന്നതിന് ഉത്തരമാണ് ആൻസൺ അച്ചൻ്റെ സാഹിത്യ സംഭാവനകൾ.
ഈ പുസ്‌തകത്തിൽ നാല് ഭാഗങ്ങൾ ഉണ്ട്. :
ഒന്ന് --- ഇടർമ്മകളിലെ നിലാവ്: ചില വൈദ്യശാസ്ത്ര നിനവുകൾ.
രണ്ട് ---- മരുവാകുന്ന ജീവിതവും പച്ചപ്പിൻ്റെ തുരുത്തുകളും.
മൂന്ന് ----- തെളി നീരുറവകളാകുന്ന ജീവിത രേഖകൾ : കാലത്തിൻ്റെ കാലൊച്ചകൾ
നാല് ------ സർഗ്ഗാത്മക എഴുത്തുകളും , വായനയുടെ ആത്മീയതയും.
ഡിജിറ്റൽ യുഗത്തിൻ്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന തലമുറ. അതാണ് ഇന്നത്തെ മാതാപിതാക്കൾ കടന്നു പോകുന്ന അവസ്ഥ. കുട്ടികളെ ശരിയായ മൂല്യത്തിൽ വളർത്തുവാൻ കഴിയാറുണ്ടോ?. ശരിയേത് , തെറ്റേത് എന്ന് തിരിച്ചറിയിക്കുവാനുള്ള പക്വത കുട്ടികളിൽ വളർത്തുവാൻ അവർക്ക് പ്രകടമായ സ്നേഹവും, വാത്സല്യവും, അംഗീകാരവും, പ്രോത്സാഹനവും, ഏതു കാര്യത്തിനും അവരുടെ കൂടെ ഉണ്ടെന്നുള്ള ഉറപ്പും ഒക്കെ അവർക്ക് കൊടുക്കേണ്ടിയതായിട്ടുണ്ട്. കുട്ടികളിലേക്ക് മടങ്ങുവാനുള്ള തിരിച്ചറിവാണ് ക്രിസ്തു മാതാപിതാക്കൾക്ക് നൽകുന്നത്. ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിച്ചാൽ , അവൻ വൃദ്ധനായാലും അത് വിട്ടു മാറുകയില്ല. ഇന്നത്തെ സമൂഹത്തിൽ കുട്ടികൾക്ക് വേണ്ട പ്രാധാന്യം കിട്ടുന്നുണ്ടോ എന്നുള്ള സംശയം ബാക്കി നിൽക്കുന്നു. യേശുവിൻ്റെ ശിഷ്യർ ശിശുക്കളെ തടയുമ്പോൾ , അവരെ തൻ്റെ അരികിലേക്ക് വിടുവാനാണ് ക്രിസ്‌തു ആഹ്വാനം ചെയ്യുന്നത്.
അതുപോലെ സമൂഹമാധ്യമങ്ങളും സമകാലിക കുടുംബ ബന്ധങ്ങളും എന്ന ഭാഗം ഇന്നത്തെ തലമുറയെ എങ്ങനെയൊക്കെ വഴിതെറ്റിക്കുമെന്ന് കാട്ടി തരുന്നു. അതിൽ കൂടുതലും യുവജനങ്ങൾ ആണെന്നുള്ളത് ഇന്നത്തെ സമൂഹം നേരിടുന്നൊരു വെല്ലുവിളിയാണ്. സോഷ്യൽ മീഡിയായിൽ കൂടുതൽ സമയം ചിലവഴിക്കുന്ന യവ്വനങ്ങൾ , അവരുടെ ഭാവി ജീവിതത്തെ തന്നെ താറുമാറാകുകയാണ് ചെയ്യുന്നത്. ഇന്റർനെറ്റ് ഉപയോഗത്തിലെ വർദ്ധനവ് കുടുംബ ബന്ധങ്ങളിൽ സാരമായ വിള്ളൽ വീഴ്ത്തിയിട്ടുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. അച്ചൻ്റെ അഭിപ്രായത്തിൽ ഉത്തരവാദിത്വത്തോടെയുള്ള സോഷ്യൽ മീഡിയ ഉപയോഗം നമ്മുടെ എല്ലാ ഭവനങ്ങളിലും , പൊതു സാമൂഹിക ഇടങ്ങളിലും , വിശിഷ്യ ദൈവാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപങ്ങളിലും , വളർത്തി എടുക്കുക എന്നതാണ് സഭകൾ ഈ കാലത്ത് ഏറ്റെടുക്കേണ്ടുന്ന ക്രിസ്‌തീയ ദൗത്യം.
ക്രിസ്തുമസ്സ് ആശ്രിത്രരുടെ ആശ്രയം.
എല്ലാവരും വലിയവരാകുവാൻ തന്ത്രപ്പെടുമ്പോൾ , വലിയവൻ ചെറിയവനായി തീരാൻ വെമ്പൽ കൊള്ളുന്ന വിരോധാഭാസം, കേനോസിസ് അഥവാ ശൂന്യവത്കരണമാണ് ക്രിസ്‌തുമസ് . പ്രപഞ്ചത്തിൻ്റെ മുഴുവൻ അധിപനാണ് കീറത്തുണിയിൽ കിടക്കുന്നത്. എത്ര വലിയവനും ചെറിയവൻ ആയി തീരുവാൻ ശ്രമിക്കണമെന്ന് ചൂണ്ടിക്കാട്ടുന്നു. ആ ആശയം നന്നായി വരച്ചു കാട്ടുവാൻ അച്ചൻ്റെ എഴുത്തുകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നുള്ളത് പ്രശംസനീയമാണ്.
പ്രത്യാശയുടെ പുലരിയായി പുനരുദ്ധാനം :
ക്രിസ്തുവിൻ്റെ പുനരുദ്ധാനം കൂടാതെ ക്രിസ്തീയ വിശ്വാസവുമില്ല. ജീവിതവുമില്ല. തിരുവെഴുത്തുകളുടെ സന്ദേശം എല്ലായ്പോഴും
പുനരുദ്ധാന പ്രത്യാശയുടെ സന്ദേശമാണ് സക്കറിയായുടെ വാക്കുകളെ കടമെടുത്ത് അച്ചൻ നിശതമായി അത് ചൂണ്ടി കാട്ടുന്നുമുണ്ട്. " ഒരാൾ വിഗഹവും, ദൈവവുമായി കഴിഞ്ഞാൽ അയാളുടെ യഥാർത്ഥ സന്ദേശം പൊളിച്ചടുക്കപ്പെടുന്നു. വിശ്വാസികൾക്കും , പുരോഹിതന്മാർക്കും മറ്റു തത്പരകക്ഷികൾക്കും ആവശ്യം പൂജിക്കാനൊരു വിഗ്രഹമാണ്. സമ്പത്തും അധികാരവും സമ്പാദിക്കുവാൻ ഉയർത്തിപിടിക്കുവാനൊരു ചായം പൂശിയ കോലം -- "സക്കറിയ"
മതം എന്നത് വിവേചനം ഇല്ലാത്തതാണ് . അത് ശരിയായി ഉയർത്തികാട്ടി ഭരണഘടന ഉണ്ടാക്കിയത് ഡോ. അംബേദ്‌കർ ആയിരുന്നു. അധഃസ്ഥിത വിഭാഗക്കാർ അവരുടെ ആത്മാഭിമാനവും , സ്വാതന്ത്രവും നേടിയെടുക്കുന്ന ദിവസം അവരുടെ വ്യവസായവും ബുദ്ധിയും, ധൈര്യവും രാജ്യത്തിൻ്റെ അഭിവ്യദ്ധിയെ ശക്തിപ്പെടുത്തുന്നു.
സി രാധാകൃഷ്ണൻ്റെ നോവലായ ഒറ്റയടിപാതകളിലാണ് ഭിന്ന ശേഷിക്കാരനായ മകൻ്റെയും അവൻ്റെ അപ്പൻ്റെയും ജീവിത സംഘർഷങ്ങൾ പച്ചയായി മലയാളിക്ക് പരിചയപ്പടുത്തിയത്. 2004 -2007 നാളുകൾ അച്ചൻ തൊടുപുഴ എന്ന പട്ടണത്തിൽ ഇടവക ശുശ്രൂഷ ചെയ്യുന്ന കാലം, പി.ജെ.ജോസഫ് എന്ന രാഷ്ട്രീയക്കാരനെ അടുത്ത് അറിയുന്നതിനും, ആ അപ്പൻ മകനായ ജോക്കുട്ടനോട് പ്രത്യേക താത്പര്യം കാട്ടുന്നതും ഒക്കെ വിവരിക്കുന്നുണ്ട്. ആ വീട്ടിൽ പി.ജെ.ജോസഫിനെ കാണുവാൻ ചെല്ലുന്ന ആളുകൾക്ക് സ്വീകരണം നൽകുന്നത് മിക്കവാറും ജോക്കുട്ടൻ ആയിരിക്കും. വീടിൻ്റെ പിന്നാമ്പുറത്ത് മാത്രം ഒതുങ്ങാനുള്ളതല്ല ഭിന്നശേഷിക്കാരായ കുട്ടികൾ എന്ന് സമർത്ഥിക്കുവാൻ അച്ചൻ്റെ എഴുത്തുകൾക്ക് കഴിഞ്ഞിട്ടുമുണ്ട്.
സമാനതകളില്ലാത്ത അഭയാർത്ഥികളുടെ നീണ്ട നിരയെ പറ്റിയാണ് അഭയാർഥികളുടെ ഭാരതം എന്ന അധ്യായത്തിൽ പറയുന്നത്. അതിന് ആനന്ദിൻ്റെ മരുഭൂമികൾ ഉണ്ടാകുന്നത് എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ കടം കൊണ്ടിട്ടുമുണ്ട്. സെലിബ്രിറ്റികൾക്കൊരു മാതൃക എന്ന ഭാഗത്ത് റൊണാൾഡോ എന്ന ഇതിഹാസ താരത്തെ ലോകം ഓർക്കുന്ന ഒരു വിവരണം നടത്തുന്നുണ്ട്. രണ്ടു കുപ്പി മറിയതേയുള്ളൂ, പക്ഷെ അത് വരുത്തിയ നഷ്ടം 520 കോടിയാണ്. പച്ചവെള്ളം കുടിച്ചു ശീലിക്കുന്നതിനെ കുറിച്ചാണ് അച്ചൻ അത് പറഞ്ഞിരിക്കുന്നത്. യുവ തലമുറ കോളയും , ശീതളപാനീയങ്ങളും ഒക്കെ ശീലിച്ചു രോഗാതുരമായ ആരോഗ്യസ്ഥിതിയിലേക്ക് കാര്യങ്ങൾ കൊണ്ട് എത്തിക്കുകയാണ് ചെയ്യുന്നത്.
ഇനിയും ഏറെ കാര്യങ്ങൾ ചർച്ചയ്ക്ക് എടുക്കുന്നുണ്ട്. യഥാർഥ പുരോഹിതന്മാർ എങ്ങനെ ആകണമെന്ന് ഇ ജെ ജോർജ് അച്ചൻ്റെ ജീവിതം സാക്ഷ്യപ്പെടുത്തി വിവരിക്കുന്നുമുണ്ട്. പണത്തേക്കാൾ വിലയുള്ള മറ്റൊന്ന് ഈ ഭൂമിയിൽ ഉണ്ട് , സ്വപ്‌നങ്ങൾ --- നിശബ്‌ദസഞ്ചാരങ്ങൾ . സ്ത്രീകളുടെ സുരക്ഷിത്വത്തെ പറ്റി ആശങ്കപെടുന്ന ഒരു പുരോഹിതൻ്റെ ആകുലതകൾ ഈ അധ്യായത്തിൽ നിങ്ങൾക്ക് വായിക്കുവാൻ കഴിയും.
വിവരണങ്ങളും താരതമ്യങ്ങളും ഇനിയും ഏറെയുണ്ട്. പുസ്‌തക വായനയിലൂടെ നിങ്ങൾക്ക് അത് വ്യക്തമായി മനസ്സിലാക്കുവാനും കഴിയും.
Publisher : CARMEL INTERNATIONAL PUBLISHING HOUSE
FOR COPIES PLEASE CONTACT :
REV: ANSON THOMAS
MOBILE : 7358487766
EMAIL : ansanachen@gmail.com