

പറയാതെ പോയത്
ആരിഫ ടി എം

വായന; പറയാതെ പോയത്
രചയിതാവ് ജാനമ്മ കുഞ്ഞുണ്ണി
പ്രസാധകർ : ചിന്ത പബ്ലിഷേഴ്സ്
ആസ്വാദനം: ആരിഫ ടി എം
ജാനമ്മ കുഞ്ഞുണ്ണിയുടെ # പറയാതെ പോയത് എന്ന നോവലിന്റെ താളുകളിലൂടെ ഒരു യാത്ര.എഴുത്തുകാരിയുടെ സമരോത്സുക ജീവിതത്തിന്റെ കവനവ്യക്തിത്വത്തിൽ കത്തിനിൽക്കുന്ന ഒന്നായി ഈ നോവൽ സ്ഥിരീകരിക്കുന്നുണ്ട്. കൂടാതെ ഫ്യൂഡലിസത്തിന്റെ എതിർ ശബ്ദമായി കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ആദിമദ്ധ്യ കാലഘട്ടത്തെ ബന്ധിപ്പിച്ചു കൊണ്ട് ഭീതിതമായ അനുഭവങ്ങളിലേക്ക് കൈപിടിച്ചു നടത്തുകയാണ് പറയാതെ പോയത് എന്ന നോവൽ . അധഃസ്ഥിത വിഭാഗങ്ങളല്ല ഉന്നത വ്യക്തിത്വ പ്രഭാവമെന്ന ആത്മാഭിമാനം മനുഷ്യത്വത്തിന്റെ പ്രകാശമാണെന്ന് നോവൽ അനുവാചകരെ ഉദ്ബോധിപ്പിക്കുന്നു.
നവോത്ഥാനത്തിന്റെ ആദ്യ പടിയായി ജാതി–ജന്മി–നാടുവാഴിത്ത വ്യവസ്ഥ കർഷകരുടെ ജീവിതത്തെ ദുരിതപൂർണമാക്കിയിരുന്നു. സ്വാഭാവികമായും അതിനെതിരായി ചെറുത്തുനിൽപുകൾ രൂപപ്പെടാൻ തുടങ്ങി. തേവനെ ദേവനായും ചീരു ശ്രീദേവിയായും ചാത്തു ചന്രൻ ആയുമുള്ള യാത്രയിൽ കാരാഗ്രഹത്തിലെ കൊടിയ പീഡനങ്ങൾ ആയിരുന്നു സഹയാത്രികർ. തലയിണക്ക് പകരം അരിവാൾ സ്ത്രീകളുടെ അരികിൽ സ്ഥാനം പിടിച്ചതും, എ കെ ഫോർട്ടിസെവനേക്കാൾ മൂർച്ചയുള്ള നാവുകളും ഗോപാലൻ നായരുടെ അറ്റ കയ്യും ചോരയും നീരും ഉള്ള പെണ്ണിനെ തേടി ഇറങ്ങിയാലുള്ള മറുപടിയായി നഖശിഖാന്തങ്ങളും ഒരു അപശകുനം പോലെ ഗോപാലൻ നായരുടെ വിത്ത് ചീരുവിന്‍റെ വയറ്റിലായതും പ്രാണനാഥനെ ചതിക്കാത്ത സ്ത്രീയുടെ ത്യാഗവും വേണു മാഷിന്റെ ഹൃദയത്തിൽ അത് തന്റേടം ആയും അഴിഞ്ഞുലഞ്ഞ മുടിയുടെ രൗദ്രഭാവത്തിൽ പതറുന്ന പോലീസും മുല മറച്ചു മുണ്ടിടാൻ പാടില്ലാത്ത ഇടത്ത് മുണ്ടും റൗക്കയും ധരിച്ച്, ഇന്നില്ല പണി നാളെയെന്നോതി സഖാവിന്റെ തോർത്തുമുണ്ട് ചുമലിലിട്ട് ജാഥക്ക് ഒരുമ്പെട്ടിറങ്ങുന്ന ചീരുവും
മച്ചകം ഞെട്ടി വിറച്ച് ചുമരുകൾ കുലുങ്ങി ജന്മിത്വം തുലയട്ടെ മഹിളാസംഘം സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങളും വായനയുടെ വസന്തകാലം പിറക്കുന്നുണ്ട്
തൊഴിലാളി വർഗ്ഗത്തിനായി ശബ്ദിക്കുന്ന ചാത്തുവിന്റെ വിധവ ചീരുവിലൂടെ ആര്യാ ദേവിയിലൂടെ അക്കമ്മ ചെറിയാനിലൂടെയും വളരുന്ന മഹിളാ സംഘവും
വേണു മാഷിന്റെ ഒരു പ്രത്യേക ഇഷ്ടം കൈപ്പറ്റിയ സ്കൂളിലെ മിടുക്കനായ കുട്ടിയും വിദ്യാർത്ഥി സമരങ്ങളുടെ മുൻനിരക്കാരൻ ആയ നാട്ടിൽ ഓരോരുത്തർക്കും വേണ്ടി ഓടി നടക്കുന്ന സന്നദ്ധപ്രവർത്തകനും പാടത്തും പറമ്പിലും കിടക്കുന്ന ഒരു മിടുക്കനായ,
സഖാവ് ചാത്തുവിന്റെ
നിഴലായ ദേവനും കവിതയുടെ വിപ്ലവത്തിന്റെ മറുമൊഴിയായി കമ്മ്യൂണിസം എന്ന പ്രസ്ഥാനം നമുക്ക് നോവലിലുടനീളം അനുഭവമാകുന്നുണ്ട്
ജാതീയത നടന്മാരുടെയ നിലത്ത് വസൂരിയുടെ കണികകൾ ഒന്നിനും തടുക്കാൻ ആവാതെ ദൈവികശക്തിയുടെ അന്തിമ വിധിയിൽ ചീരുവും കാളിക്കുട്ടിയും നിദ്ര പ്രാപിച്ചപ്പോൾ ദേവനും പൈക്കിടാങ്ങൾക്കും തുണയില്ലാതാവുകയായിരുന്നു ചെയ്തുപോയ അപരാധത്തിൽ ഗോപാലൻ നായർ വീഴുന്നതും ഇതേ സന്ദർഭത്തിൽ തന്നെയായിരുന്നു അവിടെ അച്ഛൻ എന്ന സ്ഥാനത്തിന് ഫ എന്നൊരു ആട്ടിൽ വേണു മാഷ് പിന്തിരിഞ്ഞു നടന്നപ്പോൾ മറുപടി വേണുമാഷിനെ അക്ഷരം പ്രതി പിന്തുടരുന്ന ദേവൻ നൽകിയത് ഫസ്റ്റ് ക്ലാസ് പാസായി കൊണ്ടായിരുന്നു. അതിനിടയിൽ നായരുടെ മകൾ സുധാമണി ഒരു കണ്ണുനീർത്തുള്ളിയായി മാറുന്നുമുണ്ട്. പക്ഷേ അച്ഛൻറെ ക്രൂരതക്ക് സഹതാപത്തിന്റെ പുറത്തുള്ള ആ ബന്ധവും നിലനിൽക്കില്ല എന്ന് വായനക്കാരന് ദേവന്റെ പ്രവൃത്തിയിലൂടെ വ്യക്തമാവുന്നത്.
പറമ്പിൽ ജോലിയല്ല കോളേജിലെ പഠനമാണ് തനിക്ക് മുഖ്യമെന്ന് പറഞ്ഞ് ചെക്കൻ അല്ല ദേവൻ എന്ന് കൂടി തിരുത്തി ആലിമുസ്ല്യാരെ തിരിഞ്ഞു നടന്നപ്പോൾ അത് വേണു മാഷിനും ദേവനും ഉള്ള നാടുകടത്തലിലേക്കാണ് കലാശിച്ചത്
ജന്മിത്വത്തെ ഭയന്ന് പ്രതികരിക്കാൻ പോലും വിസമ്മതിക്കുന്ന ഒരു ജനതക്ക് മുന്നിൽ അപ്രത്യക്ഷമായി കിട്ടിയ അധ്യക്ഷസ്ഥാനം അലങ്കരിച്ചുകൊണ്ട് തിരുവിതാംകൂറിന്റെ മണ്ണിൽ ദേവൻ നടത്തിയ ഒരു പ്രസംഗം നോവലിലെ കണ്ണുകളെ ഈറനണിയിപ്പിക്കുന്ന ഒന്നായി മാറിയിട്ടുണ്ട് ഒരുപാട് ഉദ്യോഗജനകമായ മുഹൂർത്തങ്ങൾ സാക്ഷ്യം വഹിച്ച നോവലിൽ ഈയൊരു പ്രസംഗം ചെലുത്തിയ സ്വാധീനം വായനക്കാരി എന്ന നിലയിൽ മറക്കാൻ കഴിയാത്ത ഒന്നാണ് അതിനെ തുടർന്ന് വന്ന അറസ്റ്റും കൊടിയ പീഡനങ്ങളും അടക്കം വല്ലാത്തൊരു ആവേശം പകരുന്നുണ്ട്
ജാതീയ അടിച്ചമർത്തലുകളെയും അതിനെ അടിസ്ഥാനപ്പെടുത്തിയ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരായുമുള്ള സമരമായി കേരളത്തിൽ അങ്ങോളമിങ്ങോളം വളർന്നു.
നവോത്ഥാനം സവർണ വിഭാഗങ്ങൾക്കിടയിലും ഇത്തരം ആശയഗതികൾ സ്വാധീനം ചെലുത്തുന്നത് നമുക്ക് ജന്മി തറവാട്ടിൽ പിറന്ന, ആനയും അംബാരികളും സ്വന്തമായ, വേണു മാഷിലൂടെ വായിക്കാൻ കഴിയും. പിറന്ന നാടിനെ അപേക്ഷിച്ച് ഒരു തുറന്ന പ്രക്ഷോഭങ്ങളിലേക്ക് ആയിരുന്നു അടുത്ത ചുവടുവെപ്പ് കൂട്ടിനായി ഗോവിന്ദേട്ടന്റെ നർമ്മഭാഷണങ്ങളും വിശാലമായ ലൈബ്രറിയും ഉണ്ടെങ്കിലും നാടും വീടും ഉറ്റവരെയും കുറിച്ചുള്ള ഓർമ്മകൾ ഇങ്ങനെ തികട്ടി വരുന്നുണ്ടായിരുന്നു തുടർപഠനവും അതിനിടയിലുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങളും നന്മയുടെ പക്ഷത്താണോ തിന്മയുടെ പക്ഷത്താണോ താൻ എന്നതൊരു ചോദ്യചിഹ്നമായ വേണു മാഷിന്റെ സുഹൃത്ത് ഡോക്ടർ ശിവദാസും,
കവിത എഴുത്തും വിവേകോദയം മാസിക സമ്മാനിച്ച സൗഹൃദവും നോവലിലെ ശക്തിയായ കഥാപാത്രം ശിവാനിയും ഭരണീയർക്കും ജന്മികൾക്കും വേണ്ടി നിയമം പൊളിച്ചെഴുതുന്ന പോലീസും അനീതിക്കെതിരെയുള്ള ശബ്ദത്തിൽ പൊലിഞ്ഞുപോയ 10 വർഷത്തോളം ഉള്ള ജയിൽവാസവും കൊടിയ പീഡനങ്ങളുംഅനേകം രക്തസാക്ഷികളും അടിയന്തരാവസ്ഥയും ദേവനെ ഒരു ഏകാന്ത പതിയാക്കി എന്ന് വേണമെങ്കിൽ പറയാം ഒരു അവദൂതനെ പോലെ അലഞ്ഞു നടന്ന നാളുകൾ , ശബ്ദിക്കാൻ ഒരു പടവാളായി വിദ്യയെ കൈമുതലാക്കി ബിരുദം കരസ്ഥമാക്കി ജില്ലാ ജഡ്ജി വരെ ആയി ഉന്നമനം നേടിയ ശിവാനിയും വേണു മാഷിന്റെയും ദേവന്റെയും അഭാവത്തിലും നാടും വീടും സ്വയം ഏറ്റെടുത്തും ജയിൽവാസത്തിനുശേഷം ബാരിസ്റ്റർ ബിരുദം കരസ്ഥമാക്കാൻ ഇറങ്ങിയ ദേവനും അന്ത്യം ഒരു ദേശീയ അവാർഡിലൂടെ കീർത്തിയുടെ കൊടുമുടിയിൽ എത്തിയെങ്കിലും ദേവൻ എവിടെയെന്ന് ചോദ്യം അവശേഷിപ്പിച്ചു കൊണ്ടാണ് നോവൽ അവസാനിക്കുന്നത്
ജന്മിത്തത്തിന്റെ സാംസ്കാരിക രൂപങ്ങൾക്കെതിരെയുള്ള സമരത്തെ അതിന്റെ സാമ്പത്തിക അടിത്തറക്കെതിരെയുള്ള സമരംകൂടിയായി രൂപപ്പെടുത്താൻ കർഷക പ്രസ്ഥാനങ്ങൾക്ക് സാധ്യമായി. അതിന്റെ ഫലമായി കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരികൃതമായി ജ്വലിച്ചു നിൽക്കുന്ന അനേകം കഥാപാത്രങ്ങൾ നമ്മുടെ മനസ്സിലേക്ക് കോറിയിട്ടു കൊണ്ട് ഈ നോവൽ വായനക്കാർക്ക് പൂരിപ്പിക്കാൻ ബാക്കിവെച്ച് കൊണ്ടാണ് 216 പേജ് അവസാനിക്കുന്നത്
ടാഗോറിന്റെ വാക്കുകൾ ഓർക്കുക. കൂട്ടിനുള്ളിൽ ആണെങ്കിൽ ചിറകുവിടർത്താൻ ഇടമില്ല. പക്ഷേ പിടിച്ചിരിക്കാൻ അഴിയുണ്ട്. "
ആകാശത്ത് ആണെങ്കിൽ ചിറകു വിരിക്കാൻ ഇടമുണ്ട് പക്ഷേ പിടിച്ചിരിക്കാൻ അഴിയില്ല.....താളുകൾ ഇവിടെ പൂർണ്ണമാവുമ്പോൾ എത്ര ചവിട്ടി അരച്ചാലും മുളച്ചു പൊന്തും എന്ന ധ്വനിയുയരുന്നു സമത്വത്തിന്റെ സാഹോദര്യത്തിന്റെ പ്രതീക്ഷകളുടെ വഴിക്കണ്ണായി ഗ്രന്ഥം മാറുന്നു